Posts

ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂര്‍ മുമ്പ് റിസര്‍വേഷൻ ചാര്‍ട്ട് റെഡിയാകും

Image
ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തില്‍ ഇന്ത്യൻ റെയില്‍വേ മാറ്റം വരുത്തി. യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തില്‍ ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നതിനുള്ള സമയം ഇന്ത്യൻ റെയില്‍വേ പരിഷ്‍കരിച്ചു. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രമാണ് ചാർട്ട് തയ്യാറാക്കിയിരുന്നത്. ഇനി മുതല്‍ 10 മണിക്കൂർ മുൻപേ യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ആയോ എന്ന് അറിയാൻ സാധിക്കും. രാവിലെ അഞ്ചിനും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി എട്ട് മണിക്ക് തന്നെ തയ്യാറാക്കും. ഉച്ചയ്ക്ക് 2:01 മുതല്‍ രാത്രി 11:59 വരെയും, അർദ്ധരാത്രി 12:00 മുതല്‍ പുലർച്ചെ അഞ്ച് വരെയും പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് പുറപ്പെടുന്നതിന് 10 മണിക്കൂർ മുൻപ് തയ്യാറാക്കും. അനിശ്ചിതത്വം കുറയ്ക്കുന്നതിനും യാത്രക്കാർ കൂടുതല്‍ സുഗമമായി യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ നീക്കം ലക്ഷ്യമിടുന്നു. ഇതാദ്യമായിട്ടാണ് റെയില്‍വേ ബോർഡ് ചാർട്ട് തയ്യ...

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്

Image
കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. ആകെയുള്ള 56 സീറ്റില്‍ 36 ഡിവിഷനുകളില്‍ യുഡിഎഫും 15 ഇടത്ത് എല്‍ഡിഎഫും നാലിടത്ത് എന്‍ഡിഎയും ഒരിടത്ത് എസ്ഡിപിഐയും നേടി.  ഒരു സീറ്റില്‍ നിന്നാണ് എന്‍ഡിഎ നാലു സീറ്റുകളായി വര്‍ധിപ്പിച്ചത്. റിബല്‍ ഭീഷണിയുള്ള വാരം, പയ്യാമ്പലം, ആദികടലായി ഡിവിഷനുകളില്‍ യു.ഡി.എഫ് വിജയിച്ചു.

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

Image
നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്. കൂട്ടബലാൽസഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയിൽ പറയുന്നു. ഗൂഢാലോചന കൂട്ട ബലാത്സംഗം എല്ലാം നിലനിൽക്കുമെന്നും കോടതി വിധിയിൽ. ‌‌കേരളത്തെ നടുക്കിയ കേസിൽ ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷംവിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.

വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാപകം; നടപടി കടുപ്പിച്ച് എം വി.ഡി

Image
സംസ്ഥാനത്ത് വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റുകൾ വ്യാപകമാകുന്നതിനെതിരെ മോട്ടോർവാഹന വകുപ്പ് കർശന നടപടികൾ ആരംഭിച്ചു. വ്യാജ സർട്ടിഫിക്കറ്റ് നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള പ്രക്രിയയും ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാണ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ പുകപരിശോധനാ കേന്ദ്രങ്ങളിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വാഹനങ്ങൾ പരിശോധനാ കേന്ദ്രങ്ങളിൽ എത്തിക്കാതെയും, മൊബൈലിൽ പകർത്തിയ ചിത്രം അയച്ച് പരിശോധന നടന്നതായി കാണിച്ച് രേഖകൾ സൃഷ്ടിക്കുകയായിരുന്നു പ്രധാന ക്രമക്കേട്. വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ച് പരിശോധനാ ഫലം ജനറേറ്റ് ചെയ്തുവെന്നതും, OTP നിർബന്ധമാക്കിയിട്ടും രേഖകളിൽ പഴയ മൊബൈൽ നമ്പർ തുടർന്നുപയോഗിച്ചതും തട്ടിപ്പിന് വഴിവച്ചതായി കണ്ടെത്തി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

Image
കണ്ണൂർ :റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. റെയിൽവേ സ്റ്റേഷനിലെ എമർജൻസി റെസ്പോൺസ് സിസ്റ്റമായ 112 നമ്പറിലേക്കാണ് ചൊവ്വാഴ്ച രാത്രി വൈകി സന്ദേശമെത്തിയത്. തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്നും വിവരം കണ്ണൂർ സിറ്റി പോലീസ് കൺട്രോൾ റൂമിൽ എത്തിയതോടെ സിറ്റി പോലീസ് ഇൻസ്പെക്ടർ പി സനൽ കുമാർ, റെയിൽവേ പോലീസ് എസ് ഐ ജയേഷ് കുമാർ, ആർപിഎഫ് എസ് ഐ സുനിൽ, ഡോഗ് സ്കാഡ് എസ് ഐ ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമിലും റെയിൽവേയുടെ ഓഫീസുകളിലും നിർത്തിയിട്ട തീവണ്ടിയിലും പരിശോധന നടത്തി. യാത്രക്കാരെയും നിരീക്ഷണത്തിലാക്കി. എന്നാൽ സംശയകരമായ യാതൊരു വസ്തുവും കണ്ടെത്താനായില്ല. ഭീഷണിസന്ദേശം വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലയിലെ തിരുമേനി സ്വദേശിയുടെ പേരിലുള്ള സിംകാഡ് ഉപയോഗിച്ചുള്ള ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണത്തിൽ ബോധ്യമായി. പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്

കണ്ണപുരത്ത് വാടക വീടിനുള്ളില്‍ വൻ സ്‌ഫോടനം

Image
കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം.  പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. 

കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ബസ് പണിമുടക്ക് തുടരും

Image
കണ്ണൂർ : കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരും. രണ്ട് ദിവസമായി നടക്കുന്ന ബസ് പണിമുടക്ക് തുടരാൻ ഇന്ന് ചേർന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം.  നടാലിൽ ദേശീയ പാത 66-ലേക്ക് ഉള്ള പ്രവേശനം തടഞ്ഞത് നീക്കാതെ സർവീസ് നടത്താനാവില്ലെന്ന് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് അറിയിച്ചു.