പെരളശ്ശേരി - കീഴത്തൂർ പാലം നിർമ്മാണം യാഥാർത്ഥ്യമാകുന്നു; പെരളശ്ശേരി - വേങ്ങാട് പഞ്ചായത്തുകൾ തമ്മിൽ അകലം കുറയും

ധർമ്മടം : ഒരു നാടിൻ്റെ സ്വപ്നസാഫല്യമായി പെരളശേരി - കീഴത്തൂർ പാലം നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി. അരനൂറ്റാണ്ടിലേറെക്കാലമായി പെരളശേരി - വേങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആവശ്യങ്ങളിലൊന്നാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് പാലം പണിയുകയെന്നത്.

കീഴത്തൂരില്‍ നിന്നും പെരളശേരി ടൗണിന് സമീപത്തെ പള്ള്യത്താണ് പാലം എത്തിച്ചേരുന്നത്. ഇതിൻ്റെ തൂണുകളുടെയും പാലത്തിൻ്റെയും കോണ്‍ക്രീറ്റ് പണികള്‍ പുരോഗമിച്ചു വരികയാണ്.

വലിയ വാഹനങ്ങള്‍ക്ക് പോകാൻ കഴിയുന്ന പാലമാണിത്. കണ്ണൂർ - കൂത്തുപറമ്ബ് റോഡില്‍ നിന്ന് നിലവില്‍ ഇവിടേക്ക് റോഡുണ്ട്. ഇതു വികസിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതിനായി ആളുകളില്‍ നിന്നും സമ്മത പത്രം വാങ്ങിയിട്ടുണ്. ഇതിലൂടെയാണ് നിർദ്ദിഷ്ട എ.കെ.ജി മ്യൂസിയത്തിലേക്കുള്ള വഴി കീഴത്തൂർ ഭാഗത്ത് അപ്രോച്ച്‌ റോഡിൻ്റെ നിർമ്മാണം നടക്കേണ്ടതുണ്ട്. ഇതിനായി ആളുകളുടെ സമ്മതപത്രം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ 17 കോടി രൂപയാണ് പാലം നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ പുഴയ്ക്ക് അപ്പുറവും ഇപ്പുറവും പോകുന്നതിനായി കടത്തുവള്ളത്തെയാണ് ആളുകള്‍ ആശ്രയിച്ചിരുന്നത്.

പിന്നീട് ഇവിടെ ജില്ലാ പഞ്ചായത്ത് തൂക്കുപാലം നിർമ്മിച്ചു. എന്നാല്‍ വാഹന യാത്രക്കാരുടെ ദുരിതം ഇതു കൊണ്ടു അവസാനിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ക്രീറ്റ് പാലത്തിനായി മുറവിളി തുടങ്ങിയത്. കീഴത്തു രില്‍ നിന്നും പെരളശേരിയിലേക്ക് നിലവില്‍ ആളുകള്‍ എത്തുന്നത് തൂക്കുപാലം വഴിയാണ് വാഹന സൗകര്യമില്ലാത്തതുകാരണം അടുത്ത ടൗണായിട്ടു കൂടി കീഴത്തൂരില്‍ നിന്ന് ആളുകള്‍ക്ക് പെരളശേരിയിലെത്താൻ കഴിയുന്നില്ല. ഏഴു കിലോമീറ്റർ ചുറ്റി മമ്ബറം വഴിയാണ് വാഹനങ്ങള്‍ കീഴത്തൂരില്‍ നിന്ന് ഇപ്പോള്‍ പെരളശേരിയിലെത്തുന്നത്. പാലം നിർമ്മാണം പൂർത്തിയായാല്‍ മമ്മാക്കുന്ന്, കാടാച്ചിറ,മേലൂർ, കടമ്ബൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് മട്ടന്നൂർ വിമാന താവളത്തിലേക്കുള്ള എളുപ്പവഴിയായും ഇതു ഉപയോഗിക്കാമെന്നാണ് പ്രതീക്ഷ.


Comments

Popular posts from this blog

കണ്ണൂർ നഗരത്തിൽ നഗ്നനായി കറങ്ങുന്ന മോഷ്ടാവ് ജാഗ്രത പാലിക്കുക

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി

റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡ് രൂപത്തില്‍ ;അപേക്ഷിക്കേണ്ടത് ഇങ്ങനെ